2012, ഏപ്രിൽ 23, തിങ്കളാഴ്‌ച

സുഹൂരി ഭാഗം [30]

ദര്‍ഗ്ഗാ ശരീഫ്‌ 
=======================================
ശൈഖുനായുടെ ജനാസ എവിടെമറവ് ചെയ്യണം എന്നതായി പിന്നീ
ട് ചര്‍ച്ചാവിഷയം.പെരിന്തല്‍മണ്ണയില്‍ മറവ് ചെയ്യണമെന്ന് ഒരു കൂ 
ട്ടര്‍.അമ്മിനിക്കാട്ടുകാര്‍ക്ക് മഹാനവര്‍കളുടെ ജനാസ അവിടെ മറവ് 
ചെയ്യാനാണ് ആഗ്രഹം.അവര്‍ അതിനുവേണ്ടി നേരത്തെതന്നെ സ്ഥ
ലം ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു.
സില്‍സിലനൂരിയ്യയുടെ പ്രവര്‍ത്തനങ്ങളില്‍ സുഹൂരിഷാനൂരി[റ]യോ 
ടൊപ്പം മുന്‍നിരയില്‍ പ്രധാനഖലീഫയായിരുന്ന ഹൈദര്‍ മുസ്ലിയാര്‍
തല്‍സമയം  സ്വദേശമായ  വെട്ടിക്കാട്ടിരിയിലായിരുന്നു.അദ്ദേഹ
ത്തോട് മരണവിവരം പറയാന്‍ ആളെഅയച്ചിട്ടുണ്ടായിരുന്നു.വിവരം 
ലഭിച്ച ഉടനെ ഹൈദര്‍ മുസ്‌ലിയാര്‍[ന:മ]കരുവാരകുണ്ടില്‍ മര്‍ഹൂം 
കല്ലായി കുഞ്ഞിപ്പുഹാജിയുടെ ഖബറിന് സമീപത്ത് ഖബര്‍ കുഴിക്കു
ന്നതിന് ആളെ ഏര്‍പ്പാട് ചെയ്തു,
അങ്ങിനെ പണ്ടൊരിക്കല്‍ മര്‍ഹൂം കല്ലായി കുഞ്ഞിപ്പുഹാജിയുടെ 
[ഞാന്‍ ഇവിടെ അടങ്ങിയാല്‍ ശൈഖുന ഇവിടെ വരുമോ]
എന്ന ചോദ്യത്തിന് നല്‍കിയ"ഇന്‍ശാ അല്ലാഹ് "എന്ന മറുപടി പ്രാ 
ബല്യത്തില്‍ വരുത്തിക്കൊണ്ട് കരുവാരക്കുണ്ടില്‍ മര്‍ഹൂം കുഞ്ഞി
പ്പുഹാജിക്ക് സമീപം മഹാനവര്‍കള്‍ മറവ് ചെയ്യപ്പെട്ടു,ഇവിടെ ത 
ന്നെയാണ് സുഹൂരിഷാനൂരി[റ]ശേഷം കേരളത്തില്‍ സില്‍സില നൂ 
രിയ്യയുടെ അമരക്കാരനായി പ്രശോഭിച്ച മഹാനായ ഹൈദര്‍മുസ് 
ലിയാര്‍[ന:മ][കമാലുല്ലാ ഷാ സുഹൂരി]അവര്‍കളെയും മറവ് 
ചെയ്യപ്പെട്ടത് ,
ഈമൂന്ന് മഹാരഥന്മാരും അന്ത്യവിശ്രമം കൊള്ളുന്ന ഈസ്ഥലത്ത്
സുന്ദരമായ ദര്‍ഗാശരീഫ്‌ പണി കഴിപ്പിച്ചത് തമിഴ് നാട്ടിലെ മധുര 
സ്വദേശിയും ഒരു ചെറുകിട കച്ചവടക്കാരനുമായ സിന്ദാ ഖാജാ സു 
ഹൂരി എന്ന ആളാണ്‌ ,അദ്ദേഹം സ്വന്തം വീടെടുക്കുന്നതിനു കരുതി 
വെച്ച പണം കൊണ്ടാണ് ദര്‍ഗാശരീഫ്‌ പണിതത് ,ഇടയ്ക്കിടെ കരു
വാരകുണ്ടില്‍ സിയാറത്തിനെത്തുന്ന ശൈഖുനായുടെ ജീവിത സര
ണി സ്വീകരിച്ച ആ മുരീദും കുടുംബവും ഇന്നും വാടക വീട്ടിലാണ് 
താമസിക്കുന്നത് ,
=============================================
അസാധാരണ വ്യക്തിത്വം 
===========================================
മഹാനായ സുഹൂരിഷാ നൂരി[റ]അസാധാരണ വ്യക്തിത്വത്തിന്റെ
ഉടമയായിരുന്നു.ശുക്ര്‍[നന്ദി]കനാഅത്ത് [ഉള്ളത് കൊണ്ട് തൃപ്തി 
പ്പെടല്‍ ]റിളാബില്‍ ഖളാഹ്[അല്ലാഹുവിന്റെ വിധിയില്‍ തൃപ്തിപ്പെട
ല്‍ ]തവക്കുല്‍ [സര്‍വ്വസ്വവും അല്ലാഹുവില്‍ ഭരമേല്‍പ്പിക്കല്‍ ]ശു 
ജാഅത്ത് [ശൗര്യം]ഹിമ്മത്ത് [ധൈര്യം]എന്നിവ അദ്ദേഹത്തിന്റെ 
വ്യക്തിത്വത്തിന്റെ പ്രത്യേകതകളായിരുന്നു.അസ്ബാബിലേക്ക് 
[കാര്യകാരണങ്ങളിലേക്കും വസ്തുക്കളിലേക്കും]
നോക്കാതെ എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് കൊണ്ടുള്ള അദ്ദേ
ഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അത്ഭുതത്തോടുകൂടി മാത്രമേ നോക്കി 
ക്കാണാന്‍ കഴിയുകയുള്ളൂ,അള്ളാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നാടും വീടും 
കച്ചവടവും സ്വത്തുക്കളും ബലിയര്‍പ്പിക്കുവാന്‍ തയ്യാറായ മഹാന
വര്‍കളുടെ ത്യാഗസന്നദ്ധത സ്വഹാബാക്കളുടെ ത്യാഗസ്മരണകളെ 
ആധുനിക യുഗത്തിലും ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചതിന്റെ മകുടോദാ
ഹരണമാണ്,
ഇരുപതാം നൂറ്റാണ്ടില്‍ ഖാദിരി-ചിശ്തി ത്വരീഖത്തിന്റെ പുനരുദ്ധാ
രകനും ഈ കാലഘട്ടത്തിലെ ഖുത്തുബുമായിരുന്ന തന്റെ ശൈഖ്
നൂറുല്‍ മശാഇഖ് സയ്യിദ്‌ നൂരിഷാ [റ]തങ്ങളുടെ ആജ്ഞ ശിരസാ 
വഹിച്ച് കൊണ്ട് സര്‍വ്വസ്വവും ദീനിന്റെ മാര്‍ഗ്ഗത്തില്‍ ബലിയര്‍
പ്പിച്ച് വെറും കയ്യോടെ മദ്രാസില്‍ [ചെന്നൈ]കേരളത്തിലെത്തിയ 
മഹാനവര്‍കള്‍ക്ക്‌ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളും പ്രയാസ 
ങ്ങളും വിവരണാതീതമാണ്,കഷ്ടപ്പാടിന്റെ പരാമൃതയിലും ഉള്ളത്
കൊണ്ട്തൃപ്തിപ്പെട്ട് അള്ളാഹുവിന്റെ പരീക്ഷണങ്ങളെ നിരാക്ഷേപം 
സഹിക്കുവാന്‍ അദ്ദേഹം തയ്യാറായി,
കേരളത്തില്‍ ത്വരീഖത്ത് പ്രസ്ഥാനത്തിനെതിരെഉയര്‍ന്ന് പൊങ്ങി
യ കൊടുങ്കാറ്റുകള്‍ക്കിടയിലും അദ്ദേഹം പ്രകടിപ്പിച്ച വീര്യവും ധൈ
ര്യവും ആശ്ചര്യത്തോട് കൂടി മാത്രമേ ഓര്‍ക്കുവാന്‍ കഴിയുകയുള്ളൂ.സ 
ത്യത്തിന്റെമുമ്പില്‍ ആരെയുംകൂസാതെയുള്ള അദ്ദേഹത്തിന്റെ തന്റേ 
ടവും നിര്‍ഭയത്വവുമാണ് ഈ ത്വരീഖത്ത് പ്രസ്ഥാനം കേരളത്തില്‍ 
പച്ചപിടിച്ച് നില്‍ക്കുവാന്‍ കാരണമായത്‌ ,
---------------------------------------------------------------------------
തുടര്‍ ഭാഗം കാണാന്‍ ഇതില്‍ ക്ലിക്ക്‌ ചെയ്യുക 
http://silsilanooriyyazuhoori.blogspot.com/2012/05/31.html
========================================================================

1 അഭിപ്രായം:

  1. പ്രിയ വായനക്കാരെ നിങ്ങള്‍ക്ക്‌ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം

    മറുപടിഇല്ലാതാക്കൂ