2012, മേയ് 5, ശനിയാഴ്‌ച

സുഹൂരിഷാ നൂരി [ഭാഗം ] [31]

------------------------------------------------------------------------------------------------
ഇസ്തിഖാമത്തിന് മുന്‍ തൂക്കം 
------------------------------------------------------------------
ഒരു മുഹ്മിന്റെ ഏറ്റവും വലിയ കറാമത്ത് ശരീഅത്തിലുള്ള ഇസ്തികാ
ത്ത് [സുസ്ഥിരത]ആണ്.ചെപ്പടി വിദ്യകളും പൊടിക്കൈകളും വ്യാ
കമായ ഇക്കാലത്ത് ഇസ്തികാമത്തിന്റെ പ്രാധാന്യം അറിവുള്ളവര്‍
തന്നെ മറന്നു പോയ മട്ടാണ് ,ഏതെങ്കിലും തരത്തിലുള്ള "അത്ഭുത 
ങ്ങളുടെ"പിറകെ പോകുവാനാണ് എല്ലാവര്‍ക്കും താല്‍പ്പര്യം.ഒഴുക്കി 
നനുസരിച്ചുള്ള ഈ പ്രയാണത്തിന് ഒരു അപവാദമായിരുന്നു സുഹൂ 
രിഷാ[റ]തങ്ങളുടെ ജീവിത ശൈലി,
ഓരോ നിമിഷത്തിലും സര്‍വ്വപ്രവര്‍ത്തനങ്ങളിലും ഇസ്ലാമിക കര്‍
മ്മശാസ്ത്ര വിധികള്‍ക്ക് യാതൊരു വിഘ്നവും വരുത്താതെ അള്ളാഹു 
വും അവന്റെ ഹബീബായ റസൂല്‍കരീം[സ]യും പൊരുത്തപ്പെട്ട മാ
ര്‍ഗ്ഗത്തിലൂടെ മാത്രം ജീവിതം നയിച്ചമഹാനാണ് സുഹൂരിഷാ നൂരി 
[റ],സൃഷ്ടികളോട് തന്റെ പ്രയാസവും ആവലാതിയും പറയാതെ എ
ല്ലാം നാഥനായ റബ്ബില്‍മാത്രം ഭരമേല്‍പ്പിച്ച്.അവനിലൂടെ കാര്യങ്ങ
ള്‍ നേടിയെടുക്കുക എന്നതാണ് ഇസ്തിഖാമത്തിന്റെ മാര്‍ഗ്ഗം,ഈ ത 
ത്വം ജീവിതത്തില്‍ പകര്‍ത്തിക്കാണിച്ചുതന്ന മഹാനാണ് സുഹൂരി 
ഷാ നൂരി [റ]
മഹാന്മാര്‍ പറയുന്നത്.കറാമത്ത് വെളിവാകുന്നത് ഒരു വലിയ്യിനെ 
സംബന്ധിച്ചിടത്തോളം സ്ത്രീകള്‍ക്ക് ഹൈള് രക്തം പൊട്ടിപ്പുറടുന്ന 
ത് പോലെയാണ് എന്നാണ്,അവര്‍ കറാമത്ത് വെളിവാകുന്നതിനെ 
തൊട്ട് ലജ്ജിക്കുന്നവരായിരിക്കും.കറാമത്ത് പ്രകടിപ്പിക്കുന്നത് വി
ലായത്തിന്റെ ഉന്നതികളിലേക്കുയര്‍ത്തുന്നതിന് തടസ്സമാകും എന്നാ 
ണ്‌ മഹാന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത് ,
സുഹൂരിഷാ നൂരി[റ]വിലായത്തിന്റെ ഉന്നതശ്രോണിയിലെത്തിയി 
ട്ടും ശരീഅത്തിന്റെയും ഇസ്തിഖാമത്തിന്റെയും മാര്‍ഗ്ഗം കൈവിട്ടില്ല.
തന്റെ ശൈഖായ നൂറുല്‍ മശാഇഖ് [റ]ന്റെ രീതിയാണ് ഈ മാര്‍ഗ്ഗം
തന്റെ മുരീദന്മാരെ എത്ര ഉന്നതമായ അവസ്ഥയിലും ശരീഅത്ത് ന 
ഷ്ടപ്പെട്ട മജ്ദൂബിന്റെ[ബുദ്ധിഭ്രമം സംഭവിച്ചവര്‍ ]അവസ്ഥയിലേക്ക്  
പരിണമിക്കുന്നതിന് നൂറുല്‍ മശാഇഖ് [റ]സമ്മതിച്ചിരുന്നില്ല.വിലാ 
യത്തിന്റെ ഔന്നത്യത്തിലും ശരീഅത്ത്‌ നിലനിര്‍ത്തി കൊണ്ടു പോ
കുവാന്‍ കഴിയുകഎന്നത് ഈസുലൂക്കിന്റെ പ്രത്യേകതയായി നൂറുല്‍
മശാഇഖ് [റ]പറയുമായിരുന്നു ,
"ശരീഅത്തില്ലാതെ ത്വരീഖത്ത് ബാത്വില്‍ [വഴി പിഴച്ചത് ]ആണ് 
ത്വരീഖത്തില്ലാത്ത ശരീഅത്ത്‌ നാഖിസ്‌ [അപൂര്‍ണം ]ആണ് "
നൂറുല്‍ മശാഇഖ്[റ]ന്റെ ഈ ഉപദേശം മഹാനവര്‍കള്‍ എപ്പോഴും 
എടുത്തു പറയുമായിരുന്നു ,
ഇസ്തിഖാമത്തിന്റെ മാര്‍ഗ്ഗത്തില്‍ ഉറച്ച് നിന്ന സുഹൂരിഷാ നൂരി[റ]
സ്വന്തം ജീവിതം തന്നെ അതിന്റെ ദര്‍പ്പണമായി മാറ്റുകയായിരുന്നു 
പരിശുദ്ധ ഖുര്‍ആനിലെ ആയത്തുകളുടെയും തിരുനബി[സ]യുടെ 
ഹദീസുകളുടെയും സാരാംശങ്ങള്‍ സ്വന്തം ജീവിതത്തില്‍ പച്ചയാ
യി പകര്‍ത്തി കാണിച്ചു തന്ന അദ്ദേഹത്തില്‍ നിന്നും ഖുലഫാക്കള്‍
ക്കും മുരീദന്മാര്‍ക്കും അനുഭവപ്പെട്ട നിരവധി"അത്ഭുതസംഭവങ്ങള്‍ "
ഉണ്ട് ,എന്നാല്‍ എല്ലായ്പ്പോഴും തന്റെ സ്ഥാനവും വലിപ്പവും എല്ലാ
വരില്‍ നിന്നും മറച്ച് വെക്കുകയാണ് അദ്ദേഹം ചെയ്തത്.
ജീവിത കാലത്ത് തന്നോടൊപ്പം അടുത്ത് സഹവസിച്ചിരുന്ന ഉറ്റവ 
രുടെ മുമ്പില്‍ പോലും തന്റെ മഹത്വം അദ്ദേഹം വെളിവാക്കിയിരു
ന്നില്ല.സുഹൂരിഷാ നൂരി[റ]യുടെ വഫാത്തിന് ശേഷമാണ് ആ സാ
ത്വികനായ വലിയ്യിന്റെ സ്ഥാനവും വലിപ്പവും ഉറ്റവര്‍ക്കുപോലും 
ബോധ്യപ്പെട്ടത് ,
സുഹൂരിഷാ നൂരി[റ]മനുഷ്യര്‍ക്കെന്ന പോലെ ജിന്നുകള്‍ക്കും തഅ
ലീം നല്‍കിയിരുന്നു!!!ഈ യാഥാര്‍ത്ഥ്യം അദ്ദേഹത്തിന്റെ സന്തത 
സഹചാരിയായിരുന്ന മര്‍ഹൂം പി,ഹൈദര്‍ മുസ്‌ലിയാര്‍ക്ക് ബോധ്യ 
പ്പെട്ടത് അദ്ദേഹത്തിന്റെ വഫാത്തിന് പിറകെയാണ്. അത്കൊണ്ട് 
തന്നെ ഉന്നതമായ അവസ്ഥ കൈവരിച്ചിട്ടും അത് പ്രകടിപ്പിക്കാ
തെ എളിമയോടെയും വിനയത്തോടെയും ജീവിതം നയിച്ച സുഹൂരി
ഷാ നൂരി[റ]യുടെ മഹത്വത്തെ ഹൈദര്‍ മുസ്‌ലിയാര്‍ എപ്പോഴും പ്ര 
കീര്‍ത്തിച്ചു പറയാറുണ്ടായിരുന്നു,
നിരവധി പണ്ഡിതന്മാരെയും ദീനീ പ്രവര്‍ത്തകരെയും കണ്ടവരാ
ണ്‌ കേരളക്കാര്‍ ,ദീനിന്റെ പേരിലും കള്ളത്വരീഖത്തിന്റെ പേരിലും 
ജനങ്ങളുടെ സമ്പത്തും സൗകര്യങ്ങളും ചൂഷണംചെയ്ത് തടിച്ചുകൊ
ഴുത്തവരുടെയും ഭൗതിക നേട്ടങ്ങള്‍ കൊയ്തെടുത്തവരുടെയും ജീവി 
ക്കുന്ന കഥകള്‍ ഇവിടെ സുലഭമാണ്.എന്നാല്‍ അള്ളാഹുവിനോടു
ള്ള ഖശിയ്യത്തിലും മുഹബ്ബത്തിലും സ്വന്തം ജീവിതം ഹോമിച്ച സു 
ഹൂരിഷാ നൂരി[റ]ഒരിഞ്ച്‌ ഭൂമിയോ തല ചായ്ക്കാന്‍ സ്വന്തമായി ഒരിട 
മോ ബാക്കിവെക്കാനില്ലാതെയാണ് ഈ ലോകത്ത് നിന്നും വിട പ 
റഞ്ഞത്,കോടീശ്വരന്റെ മകനായി ജനിച്ച് എല്ലാം അള്ളാഹുവിന്റെ 
മാര്‍ഗ്ഗത്തില്‍ പരിത്യജിച്ച് തികഞ്ഞ മിസ്ക്കീനായി വിടപറഞ്ഞ മഹാ 
നവര്‍കളുടെ ജീവിത ചരിത്രം റസൂല്‍ കരീം[സ]തങ്ങളുടെയും സ്വ ഹാബാക്കളുടെയും ജീവിതകാലത്തെ അനുസ്മരിപ്പിക്കുന്നു,
നൂറ് ശതമാനം മുതശരിയായി പരിപൂര്‍ണ മുതവക്കിലായി ഇസ്തി 
ഖാമത്തില്‍ അടിയുറച്ച്‌ ജീവിച്ച മഹാനവര്‍കളുമായി സഹവസിച്ച
ഖുലഫാക്കന്മാരെയും മുരീദന്മാരെയും മുതശരീങ്ങളും മുതവക്കിലീങ്ങ
ളുമായിട്ടാണ് മഹാനവര്‍കള്‍ വാര്‍ത്തെടുത്തത് .
അള്ളാഹുവിലേക്ക്‌ ജനങ്ങളെ ക്ഷണിക്കുകയും ജനങ്ങളെ അള്ളാ
ഹുവിലേക്ക് അടുപ്പിക്കുകയും ചെയ്യുന്ന അമ്പിയാക്കന്മാരുടെ തബ്
ലീഗ് ദൗത്യം 20 -ആം നൂറ്റാണ്ടിലും പച്ചയായി കാണിച്ചുതന്ന 
മഹാനാണ് സുഹൂരിഷാ നൂരി [റ]
---------------------------------------------------------------
തുടര്‍ ഭാഗം കാണാന്‍ ഇതില്‍ ക്ലിക്ക്‌ ചെയ്യുക 
http://silsilanooriyyazuhoori.blogspot.com/2012/05/32.html
=============================================

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ