2012, മേയ് 6, ഞായറാഴ്‌ച

സുഹൂരിഷാ നൂരി ഭാഗം [32]

---------------------------------------------------------------------------
മുബല്ലിഗുല്‍ ഇഹ്സാനി വ 
മുസഹിഹുത്തഅലീമാത്ത് 
==========================================================
നിരന്തരമായ പരിശ്രമത്തിലൂടെ നേടിയെടുക്കുന്ന ഈമാനിക
ചൈതന്യത്തിലൂടെ മാത്രമേ ഉന്നതമായ ഇഹ്സാന്റെ അനുഭവ
ലോകത്തേക്ക്‌ ഒരു വിശ്വാസി എത്തിപ്പെടുകയുള്ളൂ.അദ്ധ്യാത്മിക
മേഖലയില്‍ നിരവധി കാതം സഞ്ചരിച്ച അനുഭവ സമ്പത്തുള്ള ആ 
ത്മീയ ഗുരുവിനെ കൊണ്ട് മാത്രമേ ഒരു വിശ്വാസിയെ ഈ മഹോ
ന്നത മേഖലയിലേക്ക്‌ കൈ പിടിച്ചുയര്‍ത്തുവാന്‍ സാധിക്കുകയുള്ളൂ.
തന്റെ സഹവാസത്തിലിരിക്കുന്ന വിശ്വാസികളെ അചഞ്ചലമായ
ഈമാനിക ചൈതന്യം പകര്‍ന്നു കൊടുത്ത് അവരെ ഇഹ്സാന്റെ 
മേഖലയിലേക്ക്‌ കൈപിടിച്ചുയര്‍ത്തിയ മഹാനായ ആത്മീയ ഗുരു
വാണ് ഹസ്രത്ത് സുഹൂരിഷാ നൂരി[റ]
നൂറുല്‍ മശാഇഖ്[റ]ഹസ്രത്ത് സുഹൂരിഷാ   നൂരി[റ]ക്ക്‌ നല്‍കിയ
സ്ഥാനപ്പേര് തന്നെ ഇതിന് തെളിവാണ് ,1972-ല്‍ -22-പേര്‍ക്ക് ഖി 
ലാഫത്ത് കൊടുക്കുന്ന വേളയില്‍ നൂറുല്‍ മശാഇഖ് [റ]മുന്‍ ഖലീഫ 
യായ ഹസ്രത്ത്‌ സുഹൂരിഷാനൂരി[റ]യെ പുതിയ ഖലീഫമാര്‍ക്ക്‌ പ
രിചയപ്പെടുത്തി കൊടുത്തത് "മുബല്ലിഗുല്‍ ഇഹ്സാനി വ മുസഹി
ഹുത്തഅലീമാത്ത്"എന്ന് വിശേഷിപ്പിച്ചാണ് ,അന്ന് ഖിലാഫത്ത് 
കൊടുത്തവരില്‍ മര്‍ഹൂം ബി.കുട്ടിഹസ്സന്‍ ഹാജി ഉള്‍പ്പെടെയുള്ള 
പ്രമുഖര്‍ ഉള്‍പ്പെടുന്നു ,
ഈ ചടങ്ങില്‍ വെച്ച് നൂറുല്‍ മശാഇഖ് [റ]ഖിലാഫത്ത് നല്‍കിയവ 
രോടായി പറയുന്നു,"നിങ്ങള്‍'ഈമാന്‍ വരെ തഅലീം കൊടുക്കുക ഇ
ഹ്സാന്‍ മുതല്‍ക്കുള്ള പാഠം നല്‍കുവാന്‍ സുഹൂരിഷായെ അധികാ
രപ്പെടുത്തുന്നു,
[1972]ല്‍ ഹൈദരാബാദില്‍ വെച്ച് പ്രമുഖരായ മറ്റ് ഖുലഫാക്കളുടെ 
സാന്നിധ്യത്തിലാണ് നൂറുല്‍ മശാഇഖ് [റ]ഈ പദവി ഹസ്രത്ത് സു 
ഹൂരിഷാ നൂരിക്ക്‌ നല്‍കിയത് ,ഇസ്ലാമിന്റെയും ഈമാനിന്റെയും പഠ
നങ്ങള്‍ കൈകാര്യം ചെയ്യുക എന്നത് ഇഹ്സാനെ അപേക്ഷിച്ച് വ 
ളരെ എളുപ്പമാണ് ,അത് കൊണ്ടുതന്നെ ദീനീ പ്രബോധകരില്‍ ഭൂരി
ഭാഗവും ഇസ്ലാം കാര്യത്തിലും അപൂര്‍വ്വം ചിലര്‍ ഈമാനിന്റെ കാര്യ 
ത്തിലും ഊന്നല്‍നല്‍കി പ്രവര്‍ത്തിക്കുന്നു,ഇസ്ലാമും ഈമാനും ഇഹ്
സാനും ഒരുപോലെ കൈകാര്യം ചെയ്തു കൊണ്ട് മുരീദന്മാരെ ആത്മീ 
യതയുടെ ഉത്തുംഗതയിലേക്ക്‌ ഉയര്‍ത്തുന്നതിന് സുഹൂരിഷാനൂരി[റ] 
ക്ക് ഉണ്ടായ പ്രത്യേക പാടവം എല്ലാവരും അംഗീകരിച്ചതാണ്,
===============================================
പ്രബോധന രംഗത്തെ നൂതനശൈലികള്‍
-------------------------------------------------------------------------------------------------------------------
ദീനീ പ്രബോധന രംഗത്ത് പുത്തനുണര്‍വും പുതിയ ശൈലികളും 
കൊണ്ട് വന്നത് സുഹൂരിഷാ നൂരി [റ]ആണ് ,അദ്ദേഹത്തിന്റെ പ്രവ 
ര്‍ത്തനം പള്ളികളിലും ഖാന്‍ഖാഹുകളിലും മാത്രം ഒതുങ്ങിയില്ല,സി
ല്‍സിലക്ക് സ്വന്തമായി ഒരു വാന്‍ സംഘടിപ്പിക്കുകയും ആ വാന്‍
ഉപയോഗിച്ച് പ്രചാരണം നടത്തിയതും കേരളക്കാര്‍ക്ക് പുതിയൊര 
നുഭവമായിരുന്നു,ആള്‍ക്കാര്‍ കൂടുന്ന അങ്ങാടികളിലും കവലകളിലും 
ചെറിയ ചെറിയ സദസ്സുകള്‍ സംഘടിപ്പിച്ച് പ്രബോധനം നടത്തു
ക മഹാനവര്‍കളുടെ പ്രത്യേകതയായിരുന്നു,
എന്തിനേറെ ഒരു പ്രാവശ്യം അജ്മീര്‍ ശരീഫിലേക്കുള്ള യാത്രയില്‍ 
തീവണ്ടിയില്‍ മൈക്ക്‌ ഘടിപ്പിച്ച് യാത്ര ചെയ്തത് മറക്കാന്‍ കഴിയാ 
ത്തഒരനുഭവമാണ്,അജ്മീര്‍ യാത്രയിലുടനീളം തഅലീമും ദിക്ര്‍ ഔ 
റാദുകളിലുമായി യാത്രക്കാരെ വ്യാപൃതരാക്കുവാന്‍ മഹാനവര്‍കള്‍
നേതൃത്വം നല്‍കി,ഇടക്കിടെയുള്ള ഹൈദരാബാദ്‌ യാത്രകളിലും ഹ 
ജ്ജ് ,സിയാറത്ത് തുടങ്ങിയ മറ്റ് യാത്രകളിലും ഇതേ അനുഭവങ്ങള്‍ 
തന്നെയാണുണ്ടായിരുന്നത് ജീവിതത്തിന്റെ ഒരിടവേളയിലും അ
ല്ലാഹുവിന്റെ ദിക്ര്‍ ഫിക്ര്‍ ഒഴിവാക്കുവാന്‍ അദ്ദേഹം സമ്മതിച്ചിരു 
ന്നില്ല ,സഹവസിക്കുന്നവര്‍ക്കും സഹയാത്രികര്‍ക്കും അള്ളാഹുവി 
ന്റെ ദിക് റും ഫിക്റും ലഭ്യമാക്കുന്ന ആത്മീയ ധന്യതയാര്‍ന്ന അവ 
സ്ഥയാണ് മഹാനവര്‍കളിലുണ്ടായിരുന്നത് ,
===============================================
തബ് ലീഗും തവക്കുലും
========================================================================
നൂറുല്‍ മശാഇഖിന്റെ ഖലീഫമാരിലും മുരീദന്മാരിലും നിരവധി മത 
പണ്ഡിതന്മാരും.പ്രഗല്‍ഭരായ മതപ്രാസംഗികരും ഉണ്ടായിരുന്നു.
മര്‍ഹൂം പി,ഹൈദര്‍ മുസ്‌ലിയാര്‍ .കേരള സില്‍സില നൂരിയ്യയുടെ
ഇപ്പോഴത്തെ പ്രസിഡണ്ട് ബഹു:ഏലംകുളം പി മുഹമ്മദ്‌ മുസ് ലി 
യാര്‍ ,തെക്കന്‍ മേഖല അമീര്‍ ബഹു:എ.വി,ഇബ്രാഹീം നൂരി തുട
ങ്ങിയവര്‍ മതപ്രസംഗവേദികളില്‍ ജ്വലിച്ചുനിന്നിരുന്ന മതപ്രാസം 
ഗികരാണ്,മതപ്രസംഗ പരമ്പരകളിലൂടെ നല്ലൊരു സംഖ്യ വരുമാ
നമുള്ളവരായിരുന്നു ഇവരൊക്കെ,എന്നാല്‍,നൂറുല്‍മശാഇഖ് [റ]ന്റെ
ഖലീഫാ പട്ടം കിട്ടിയതോടെ പണത്തിന് മതപ്രസംഗം നടത്തുന്ന  
സമ്പ്രദായം ഇവര്‍ ഉപേക്ഷിച്ചു ,പണത്തിനു പകരം തവക്കുലിന്റെ 
മാര്‍ഗ്ഗം സ്വീകരിക്കുവാനാണ് നൂറുല്‍ മശാഇഖ് [റ]ഖലീഫമാരോട് 
ഉപദേശിച്ചത് ,നൂറുല്‍ മശാഇഖ് [റ]പറയുമായിരുന്നു ,
"തബ് ലീഗ് അമ്പിയാക്കളുടെ ചര്യയാണ് ,അവര്‍ അടിമകളെ ഉടമ 
യിലേക്ക്‌ അടുപ്പിക്കുവാനാണ് തബ് ലീഗ് നടത്തിയത് ,അള്ളാഹുവി 
ന്റെ പ്രീതിയും പൊരുത്തവുമാണ് തബ് ലീഗിലൂടെ കരസ്ഥമാക്കേ
ണ്ടത് ,ഈ ലക്‌ഷ്യം മുറുകെ പിടിച്ചായിരിക്കണം ദീനീ പ്രവര്‍ത്ത 
നം നടത്തേണ്ടത് "
നൂറുല്‍ മശാഇഖ് [റ]ന്റെ ഈ ഉപദേശം അക്ഷരാര്‍ത്ഥത്തില്‍ ജീവി 
തത്തില്‍ പകര്‍ത്തി കാണിച്ചുതന്ന മഹാനാണ് സുഹൂരിഷാനൂരി[റ]
അദ്ദേഹത്തിന്റെ തബ് ലീഗ് പ്രവര്‍ത്തനം അള്ളാഹുവിന്റെയും റസൂ
ല്‍ [സ]യുടെയും പൊരുത്തം മാത്രം ആഗ്രഹിച്ചുള്ളതായിരുന്നു,ഈ 
രംഗത്ത് ശാരീരികാസ്വാസ്ഥതയോ സാമ്പത്തിക പരാധീനതയോ
ദേശ ഭാഷ വിത്യാസമോ അദ്ദേഹത്തിന് തടസ്സമായില്ല,സര്‍വ്വവും 
ത്യജിച്ച് അള്ളാഹുവില്‍ തവക്കുലാക്കിയാണ് അദ്ദേഹം തബ് ലീഗ് 
ന് ഇറങ്ങിയത് ,
നൂറുല്‍ മശാഇഖിലൂടെ തനിക്ക്‌ പകര്‍ന്ന്കിട്ടിയ ഈശൈലി ഖുല
ഫാക്കളിലും പുലര്‍ന്ന് കാണുവാന്‍ അദ്ദേഹം പരിശ്രമിച്ചിരുന്നു,സു 
ഹൂരിഷാ നൂരിയുടെ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചിരുന്ന മര്‍ഹൂം പി.
ഹൈദര്‍ മുസ്‌ലിയാര്‍ പറഞ്ഞ ഒരനുഭവ കഥ ഈ സന്ദര്‍ഭത്തില്‍ 
ഓര്‍ത്തുപോകുന്നു ,,
===============================================
ഹൈദര്‍ മുസ്‌ലിയാര്‍[ന:മ ]
[കമാലുല്ലാ ഷാ സുഹൂരി]
http://kamaalullaashaa.blogspot.com/2011/09/1.html
------------------------------------------------------------------------------------------------------------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ